പേജുകള്‍‌

2019 സെപ്റ്റംബർ 29, ഞായറാഴ്‌ച

ജിഗ്സൊ രീതിയില്‍ ചര്‍ച്ച നടത്താം


Smart Class 
അക്ബറലി ചാരങ്കാവ്

നമ്മുടെ ക്ലാസ് മുറികളില്‍ ഏറെ നേരം സംസാരിക്കുന്നത് ആരാണ്കുട്ടികളോ അതോ അധ്യാപകനോ അധ്യാപകന്‍റെ ക്ലാസെടുക്കല്‍ രീതി പ്രവര്‍ത്തനങ്ങളിലൂടെയാണോ അതോ അധ്യാപകന്‍ പറയുന്നത് കേട്ടിരിക്കല്‍ മാത്രമാണോ നമ്മുടെ ക്ലാസിലെ രീതി?.പഴയ രീതി പ്രകാരം അധ്യാപകന്‍ മാത്രം എല്ലാം അവതരിപ്പിക്കുകയും വിദ്യാര്‍ഥികള്‍ കേള്‍വിക്കാരായി ഇരിക്കുന്നതായിരുന്നു.ഇപ്പോള്‍ ഈ രീതിയൊക്കെ കുറെയധികം മാറിയല്ലോ...
വിദ്യാര്‍ഥി കേന്ദ്രീകൃതമായി പാഠഭാഗങ്ങളെ അവതരിപ്പിക്കുന്ന രീതിയാണ് മിക്ക പാഠ്യപദ്ധതികളും മുന്നോട്ട് വെക്കുന്നത്.പക്ഷെ എങ്ങിനെയാണ് വിദ്യാര്‍ഥി കേന്ദ്രീകൃതമായി ക്ലാസെടുക്കുകയെന്നത് പലപ്പോഴും വെല്ലുവിളിയായി അധ്യാപകര്‍ക്ക് മാറാറുണ്ട്.
അത്തരം പ്രശ്നത്തെ മറികടക്കുന്നൊരു അധ്യാപന രീതികളിലൊന്നാണ് ജിഗ്സൊ. ചര്‍ച്ച സംഘടിപ്പിക്കാന്‍ ഏറെ ഫലപ്രദമായ രീതിയായിരിക്കും ജിഗ്സോ.
 സാമൂഹ്യശാസ്ത്രം-ശാസ്ത്ര വിഷയങ്ങള്‍ഭാഷാ ക്ലാസുകള്‍ തുടങ്ങിയവയിലെല്ലാം ഈ രീതി അവലംബിക്കാവുന്നതാണ്.

ഓരോ വിദ്യാര്‍ഥിക്കും പ്രാധാന്യം കിട്ടത്തക്കവിധത്തില്‍ ക്ലാസ് റൂം സംഘാടനം ഇതില്‍ സാധ്യമാണ്.ഗ്രൂപ്പ് ചര്‍ച്ചകളിലെ വിരസത അകറ്റി ഫലവത്തായ ഇടപെടല്‍ ഇതുവഴി സാധ്യമാക്കാം.അമേരിക്കയിലെ മനശാസ്ത്രജ്ഞനായ Elliot Aronson ആണ് ഈ രീതി വികസിപ്പിച്ചെടുത്തത്.
എങ്ങിനെയാണ് ജിഗ്സോ രീതിയില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് നോക്കാം.

എന്തൊക്കെ അറിയാം ? A to Z ചാര്‍ട്ട് ഉപയോഗിച്ച് പരിശോധിക്കാം


എന്തൊക്കെ അറിയാം ?
 A to Z ചാര്‍ട്ട് ഉപയോഗിച്ച് പരിശോധിക്കാം


എന്തൊക്കെയാണ് കഴിഞ്ഞ ദിവസത്തെ ക്ലാസില്‍ പഠിച്ചത് ?ഇന്ന് നമ്മള്‍ എന്താണ്  പഠിക്കാന്‍ പോകുന്നത്? എന്നിങ്ങനെ ക്ലാസ് ആരംഭിക്കുമ്പോള്‍ അധ്യാപകര്‍ വിശദീകരിക്കാറുണ്ടല്ലോ. ഈ രീതി വളരെ വിത്യസ്തമായി പുതുമയോടെ  അവതരിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു അധ്യാപന തന്ത്രമാണ് എ ടു സെഡ് ചാര്‍ട്ട് ( A to Z).

എങ്ങിനെ ഉപയോഗിക്കാം?
1        ഒരു ചാര്‍ട്ട് പേപ്പറില്‍ ഇന്നത്തെ ദിവസം പഠിപ്പിക്കാന്‍പോകുന്ന പാഠഭാഗത്തിന്‍റെ തലക്കെട്ട് എഴുതുക. ( പാഠ ഭാഗമോ സിദ്ധാന്തമോ ആശയമോ ചോദ്യമോ അങ്ങിനെ എന്തുമാവാം)

2        ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുതല്‍ സെഡ് വരെ അക്ഷരങ്ങള്‍ എഴുതാനും അവക്ക് നേരേ ഓരോ വാക്യങ്ങള്‍ എഴുതാനുള്ള കോളങ്ങളും ഉള്‍പ്പെടുത്തുക. ( സാംപിള്‍ ചിത്രത്തില്‍ കൊടുത്തിരിക്കുന്നു) 

2019 ഓഗസ്റ്റ് 24, ശനിയാഴ്‌ച

ഫിഷ് ബൗള്‍ രീതിയില്‍ ചര്‍ച്ച നടത്താം

ഫിഷ് ബൗള്‍ രീതിയില്‍ ചര്‍ച്ച നടത്താം

അക്ബറലി ചാരങ്കാവ്

കൂടുതല്‍ കുട്ടികളുള്ള ക്ലാസില്‍ ചര്‍ച്ച സംഘടിപ്പിക്കുമ്പോള്‍ സ്വീകരിക്കാവുന്ന അധ്യാപന തന്ത്രങ്ങളിലൊന്നാണ് ഫിഷ് ബൗള്‍.
പേരു സൂചിപ്പിക്കുംപോലെ മീനുകളെ സൂക്ഷിക്കുന്ന ചില്ല് പാത്രത്തെപ്പോലെയാണ് ഇവിടെ കാര്യങ്ങള്‍. ഇടക്കിടെ മിനുകള്‍ ഇവിടേക്ക് ഊളിയിട്ട് വരും.ആഹാരം കരസ്ഥമാക്കിയ ശേഷം ജലപ്പരപ്പിലേക്ക് ഉയര്‍ന്ന് പൊങ്ങും.ഇവിടെ ക്ലാസ് മുറിയെ അത്തരത്തിലൊരു ഫിഷ് ബൗളാക്കിയാല്‍ രസകരമായ പാഠ്യപ്രവര്‍ത്തനമായി അതിനെ മാറ്റാം.

 ഫിഷ് ബൗള്‍ രീതിയില്‍ എങ്ങിനെയാണ് ചര്‍ച്ച സംഘടിപ്പിക്കുന്നതെന്ന് നോക്കാം.

1- നിശബ്ദ വായനയാണ് ആദ്യഘട്ടം. ചര്‍ച്ച ചെയ്യാന്‍ പോകുന്ന വിഷയം എല്ലാവരും അല്‍പ്പ നേരം മനസ്സിരുത്തി വായിക്കട്ടെ.

ശേഷം ക്ലാസിലെ കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിക്കുന്നു.

2019 ഓഗസ്റ്റ് 10, ശനിയാഴ്‌ച

നമുക്ക് എഴുത്തിലേക്ക് തിരിച്ചു നടക്കാം.

ക്ലാസുകളില്‍ റെഡിമൈഡ് നോട്ട് വേണ്ട
നമുക്ക് എഴുത്തിലേക്ക് തിരിച്ചു നടക്കാം.

അക്ബറലി ചാരങ്കാവ്

2019 july 24 നു സിറാജ് , അക്ഷരം പ്രസിദ്ധീകരിച്ചത്.

ടാബും ലാപ്‌ടോപ്പ് കംപ്യൂട്ടറും ഇന്റര്‍നെറ്റും വ്യാപകമായതോടെ പല സ്‌കുളുകളിലും ഇന്ന് കുട്ടികളുടെ എഴുത്ത് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അധ്യാപകര്‍ നോട്ടുകള്‍ തയ്യാറാക്കുന്നു.വാട്‌സപ്പിലോ ഇമെയില്‍ വഴിയോ അതല്ലെങ്കില്‍ സ്‌കൂളുകളുടെ വെബ്‌സൈറ്റിലൂടെയോ അത് കുട്ടികള്‍ക്ക് അയക്കുന്നു. കുട്ടികള്‍ അവ ടാബിലോ മൊബൈല്‍ഫോണിലോ അതല്ലെങ്കില്‍ ഫോട്ടോകോപ്പിയെടുത്തോ ഫയലില്‍ സൂക്ഷിക്കുന്നു. ഹൈസ്‌കൂള്‍ ക്ലാസ് മുതല്‍ ഈ രീതി നടപ്പിലാക്കുന്ന നിരവധി സ്‌കൂളുകളുണ്ട്.

പിഡിഎഫ് ഫയലുകളായോ വേഡ് ഡോക്യമെന്റായോ കുട്ടികള്‍ക്ക് നല്‍കുന്ന നോട്ട്‌സ് ഇന്ന് ഇന്റര്‍നെറ്റില്‍ സുലഭമാണ്.

2019 ജൂൺ 23, ഞായറാഴ്‌ച

ക്ലാസ് മുറിയിലെ എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകള്‍

ഭാഗം - 2
ക്ലാസ് മുറിയിലെ എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകള്‍

അക്ബറലി ചാരങ്കാവ്


ഒരു ക്ലാസ് ആരംഭിക്കുമ്പോഴുണ്ടാകുന്ന ബൗദ്ധികാവസ്ഥയല്ല ആ ക്ലാസ് കഴിഞ്ഞ ശേഷം കുട്ടിയിലുണ്ടാവേണ്ടത്.
തീര്‍ച്ചയായും പഠനത്തിന്റെ വികാസം അവിടെ പ്രകടമാവണം. ക്ലാസ് തുടങ്ങും മുമ്പ് എന്തായിരുന്നു കുട്ടിയുടെ അറിവ് ? ക്ലാസ് കഴിഞ്ഞ ശേഷം എന്താണ് അവസ്ഥ? എന്നീ ചോദ്യങ്ങള്‍ ചോദിച്ചു വേണം പാഠഭാഗങ്ങള്‍ ആസൂത്രണം ചെയ്യാന്‍. കുട്ടിയുടെ പഠനപുരോഗതി അറിയാന്‍ അധ്യാപകര്‍ക്ക് ക്ലാസില്‍ ഉപയോഗിക്കാവുന്ന തന്ത്രങ്ങളിലൊന്നാണ്  എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകളുടെ ഉപയോഗം.എന്താണ്  എന്‍ട്രി - എക്‌സിറ്റ് കാര്‍ഡുകള്‍ ?  ക്ലാസ് പിരിയഡ് ആരംഭിക്കുമ്പോള്‍ അധ്യാപകന്‍ എല്ലാ കുട്ടികള്‍ക്കും ഓരോ ചെറിയ കടലാസ് കഷ്ണങ്ങള്‍ നല്‍കുന്നു.

2019 ജൂൺ 16, ഞായറാഴ്‌ച

വീഡിയോ ക്ലാസുകളെ എങ്ങിനെ ഫലപ്രദമാക്കാം?

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുകയായി.
പഠന രീതികളും അധ്യാപന രീതികളും മാറികൊണ്ടേയിരിക്കുന്നു.
പത്ത് വര്‍ഷം മുമ്പുള്ള കുട്ടികള്‍ പഠിക്കുന്നത് പോലെയല്ല ഇന്നത്തെ കുട്ടികള്‍ പഠിക്കുന്നത്.
സാങ്കേതിക രംഗത്തുണ്ടായ മാറ്റങ്ങള്‍ പഠന സൗകര്യത്തിന്റെയും പാഠ്യ പ്രവര്‍ത്തനങ്ങളെയും മാറ്റികൊണ്ടേയിരിക്കുന്നു.
കൂടുതലും പ്രവര്‍ത്തനാധിഷ്ഠിതമായ രീതിയിലേക്ക് അധ്യാപനവും പഠന രീതികളും മാറി.
ലോകവ്യാപകമായി മാറികൊണ്ടിരിക്കുന്ന ഒരു രീതിയുടെ തുടര്‍ച്ചയാണിത്. അത്തരം മാറ്റത്തിന്റെ ഭാഗമായി അധ്യാപന രീതിയിലും ക്ലാസ് മുറിയിലെ പഠന പ്രക്രിയയിലും വിദ്യാര്‍ഥികളുടെ പങ്കാളിത്തം എങ്ങിനെ സജീവമാക്കാം എന്നത് വെല്ലുവിളിയായി തുടരുന്നു.
ഈ പ്രശ്‌നത്തിനുള്ള ചില പരിഹാര നിര്‍ദേശങ്ങള്‍ പങ്കുവെക്കുന്ന കുറിപ്പ് തുടര്‍ന്ന് വായിക്കാം..

ഭാഗം - 1

വീഡിയോ ക്ലാസുകളെ എങ്ങിനെ ഫലപ്രദമാക്കാം?

2019 മാർച്ച് 25, തിങ്കളാഴ്‌ച

പാഠപുസ്തകങ്ങളുടെ സവര്‍ണ്ണ കാലം



നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിനു പോലും ഒരു ചരിത്രമുണ്ടെന്ന കാര്യ മറക്കാന്‍ എല്ലാം എളുപ്പമാണ്.എല്ലാ സമൂഹങ്ങളും ചില നിയമങ്ങള്‍ പാലിക്കുന്നുണ്ട്.ചിലത് വളരെ കര്‍ശനമായിരിക്കും.സ്ത്രീകളും കുട്ടികളും എങ്ങിനെ വസ്ത്രം ധരിക്കണം എന്നൊക്കെ നിഷ്കര്‍ഷയുണ്ട്.എന്‍സിഇആര്‍ടി സാമൂഹ്യ ശാസ്ത്ര പാഠപുസ്തത്തില്‍ നിന്നും അടുത്ത വര്‍ഷം നീക്കം ചെയ്യാന്‍ തീരുമാനിച്ച പാഠങ്ങളിലൊന്ന് ആരംഭിക്കുന്നത് ഇങ്ങിനെയാണ്.ഒമ്പാതാം തരം പാഠപുസ്തകത്തിലെ "വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രംഎന്നതും മറ്റു രണ്ടു പാഠങ്ങളുമാണ് നീക്കം ചെയ്യാന്‍ തീരുമാനമെടുത്തിട്ടുള്ളത്.

"വസ്ത്രധാരണം:ഒരു സാമൂഹ്യ ചരിത്രംഎന്ന പാഠഭാഗം ഒഴിവാക്കാനായി തിരഞ്ഞെടുത്ത എന്‍സിആര്‍ടിയുടെ നടപടി പതിവ് ഹിന്ദുത്വവത്ക്കരണത്തിന്‍റെ ഭാഗമാണെന്ന് ന്യായമായും സംശയിക്കാംഈ പാഠഭാഗത്തിലെ ജാതിസംഘര്‍ഷവും വസ്ത്രധാരണത്തിലെ മാറ്റവും എന്ന ഭാഗത്താണ് സവര്‍ണ ഹിന്ദുക്കള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാനില്ലാത്ത ചന്നാര്‍ ലഹളയെ കുറിച്ച് പരാമര്‍ശിക്കുന്നത്അവര്‍ക്കിഷ്ടമില്ലാത്ത ചരിത്ര വസ്തുതകളാണവ.പ്രസ്തു ഭാഗം ആരംഭിക്കുന്നത് ഇങ്ങിനെയാണ്.

( സിറാജ് പത്രത്തില്‍ 23-3-19ന് പ്രസിദ്ധീകരിച്ച ലേഖനം)

യൂറോപ്പില്‍ വസ്ത്രത്തിന്‍റെ ചെലവുചുരുക്കല്‍ കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഇന്ത്യയില്‍ വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും കാര്യത്തില്‍‍ കര്‍ശനമായ സാമൂഹ്യ നിയമങ്ങളുണ്ടായിരുന്നു.ഇന്ത്യയിലെ ജാതിസബ്രദായം ഹിന്ദുമതത്തിലെ താഴ്ന്ന ജാതിയും ഉയര്‍ന്ന ജാതിയും എന്ത് ധരിക്കണം എന്ത് ഭക്ഷിക്കണം തുടങ്ങിയ കാര്യത്തില്‍ കര്‍ശനമായ നിയമങ്ങളുണ്ടായിരുന്നു.ഈ നിയമങ്ങള്‍ക്കെതിരായുള്ള പ്രതികരണം സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കി.

2018 നവംബർ 16, വെള്ളിയാഴ്‌ച

മര്‍ദിതരുടെ ബോധന ശാസ്ത്രം.

അധ്യാപകര്‍ വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണ് ഫ്രെയറുടെ "മര്‍ദിതരുടെ ബോധന ശാസ്ത്രം" PEDAGOGY OF THE OPPRESSED ') എന്ന കൃതി.ഇന്നത്തെ വിദ്യാഭ്യാസ സബ്രദായത്തില്‍ വ്യാപകമായി സ്വീകരിച്ചുവരുന്ന തത്വങ്ങളിലൊന്ന് ബ്രസീലിയന്‍ ചിന്തകനായ പൗലോ ഫ്രെയറുടെ തത്വങ്ങള്‍ കൂടിയാണ്.അധ്യാപക-വിദ്യാര്‍ഥി ബന്ധം എങ്ങിനെയായിരിക്കണമെന്ന് അദ്ദേഹം ഈ കൃതിയില്‍ വ്യക്തമാക്കുന്നുണ്ട്.


പിഡിഎഫ് വായിക്കാം.

2018 മേയ് 26, ശനിയാഴ്‌ച

ജനപ്രിയ പോസ്റ്റുകള്‍‌